top of page

Voice of Millions

Public·236 Reformers



വീടാണ് ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ അഭയകേന്ദ്രം. എന്നാൽ, അവിടുന്ന് തന്നെ ഭീതിയും പീഡനങ്ങളും ഉണ്ടാകുമ്പോൾ? ദിവസേന എല്ലാവരെയും ഞെട്ടിക്കുന്ന വാർത്തകൾ കേട്ടുണരുന്ന നമ്മുക്ക് ഇതാ അടുത്ത വാർത്ത. സഹോദരിക്ക് നേരെ ചേട്ടൻ തന്നെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് വാര്‍ത്ത. ഈ ക്രൂരതക്കെതിരെ പോലീസ് പോക്സോ (Protection of Children from Sexual Offences) നിയമം പ്രകാരം കേസെടുത്തു.


ഇത്തരം സംഭവങ്ങൾ നമ്മളെ നടുക്കും, പക്ഷേ, അനേകം കുട്ടികൾ വീട്ടിൽ തന്നെയാണ് ലൈംഗിക പീഡനത്തിനിരയാകുന്നത്. അവർക്കു സ്വതന്ത്രമായി വാതിൽ തുറന്ന് ഓടി രക്ഷപ്പെടാൻ കഴിയില്ല. ഭയം, അക്രമിയുടെ അധികാരം, കുടുംബത്തിന്റെ മാനനഷ്ടം എന്നിങ്ങനെയുള്ള കാരണങ്ങൾ കുട്ടിയെ മൗനം പാലിക്കാൻ പ്രേരിപ്പിക്കും. അതുകൊണ്ടാണ് ഇത്തരത്തിൽ വീടിനകത്തുതന്നെ നടക്കുന്ന അതിക്രമങ്ങൾ പലപ്പോഴും പുറത്തുവരാതിരിയുന്നതും.


2012-ൽ നടപ്പിലാക്കിയ പോക്സോ നിയമം, കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് ശക്തമായ ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. വീട്ടിലോ വഴിയിലോ ആയാലും, 18 വയസ്സിന് താഴെയുള്ള കുട്ടികളോട് ലൈംഗിക സ്വഭാവമുള്ള ഏതൊരു പ്രവൃത്തിയെയും കടുത്ത കുറ്റമായി നിയമം കണക്കാക്കുന്നു. ഈ നിയമപ്രകാരം കുറ്റവാളികൾക്ക് കടുത്ത ശിക്ഷയാണ് നിർദ്ദേശിച്ചിരിക്കുന്നതും.


ഒരു വശത്ത്, സമൂഹം ഇതിനെ ‘കുടുംബ പ്രശ്നം’ എന്നു കരുതിയിട്ട് മൗനം പാലിക്കുകയാണ് പതിവ്. അതേ, കുറ്റവാളികൾക്ക് സമൂഹത്തിന്റെ ഈ മൗനം തന്നെയാണ് ഏറ്റവും വലിയ രക്ഷാകവചം!


ഒരുപക്ഷേ, കുടുംബം തന്നെ പീഡിപ്പിക്കുന്നവരിൽ ആരെങ്കിലും ആണെങ്കിൽ, കുട്ടികൾക്ക് വിശ്വസനീയരായ മറ്റൊരാളോട് കാര്യങ്ങൾ തുറന്ന് പറയാനുള്ള അവസരം നൽകണം, അതിര് വിട്ട് എന്തെങ്കിലും സംഭവിക്കുന്നതായി തോന്നിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. മൗനം ഒരു കുറ്റവാളിയെ സംരക്ഷിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്, നിയമനടപടികൾ വേഗത്തിൽ നടപ്പാക്കാൻ ശ്രദ്ധിക്കണം, പ്രത്യേകിച്ച് കുട്ടികളുടെ നീതി ഉറപ്പുവരുത്താൻ.


ഈ കേസിൽ പോലീസ് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിന് ഒടുവിൽ ശരിയായ നീതി ലഭിക്കുമോ? അതോ, പല കേസുകൾ പോലെ ഇതും വെറും ഒരു കേസ് മാത്രമാകുമോ?


കുട്ടികളുടെ സുരക്ഷ ഒരു ഓപ്ഷൻ അല്ല, അവശ്യമാണ്. അതിനായി കുടുംബവും, സമൂഹവും, നിയമവും ചേർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു!

1 View

Reformers

Voice Of Millions
bottom of page